Monday, November 16, 2020

സാംസ്കാരികം

എരുവ നളന്ദ ഗ്രാമീണ ലൈബ്രറിക്ക് പിന്തുണയേറുന്നു, പുസ്തകങ്ങളുമായി സാംസ്കാരിക നായകർ

പത്തിയൂർ: എരുവ നളന്ദ കലാസാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് നൂറു ദിനങ്ങൾ നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ യജ്ഞം പരിപാടിയിൽ പ്രമുഖർ പങ്കാളിയാകുന്നു. തിരക്കഥാകൃത്തുക്കളും എഴുത്തുകാരുമായ പിഎഫ് മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, ചെറുകഥാകൃത്ത് സോക്രട്ടീസ് കെ വാലത്ത്, മലയാളം സർവ്വകലാശാലയിലെ ഡോ. അശോക് ഡിക്രൂസ്, കാലടി സർവ്വകലാലയിലെ ഡോ. അജയ് ശേഖർ, ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജ്് മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ. ബെറ്റിമോൾ മാത്യു, ശ്രീകുമാരി രാമചന്ദ്രൻ തുടങ്ങി എഴുപതോളം വ്യക്തികളും സംഘടനകളും ഇതിനകം പദ്ധതിക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു. പലരും നേരിട്ടും തപാൽ വഴിയും പുസ്തകം എത്തിച്ചു കൊണ്ടിരിക്കുന്നു.

       പി എഫ് മാത്യൂസ്

കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം ആർട്ടിസ്റ്റ് ബാലമുരളീകൃഷ്ണൻ, കേരള ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപി ബുധനൂർ തുടങ്ങിയവർ പുസ്തകം കൈമാറി പുസ്തക സമാഹരണ യജ്ഞത്തിൽ പങ്കാളികളായി. നോവലിസ്റ്റ് ശോഭന രാജേന്ദ്രൻ സ്വന്തം കൃതികൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ഡിസി ബുക്സ് പുസ്തക വിതരണക്കാരൻ ആഞ്ഞിലിപ്ര പി ശ്രീകുമാർ ഇരുപതോളം പുസ്തകം നളന്ദ രക്ഷാധികാരി സദാശിവൻ പിളളയ്ക്ക് കൈമാറി. യുവ എഴുത്തുകാരായ സുമോദ് പരുമല, സന്ധ്യ സുമോദ് എന്നിവർ ഇരുപത്തഞ്ചോളം പുസ്തകം സംഭാവന ചെയ്തു. 


കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പത്തിയൂർ എരുവ കേന്ദ്രീകരിച്ച് ഗ്രാമതലത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക സംഘടനയാണ് നളന്ദ. കുസൃതിക്കൊട്ടാരം, നാകോത്സവം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പഞ്ചായത്തിൽ ഒപ്പം പ്രവർത്തനം ആരംഭിച്ച നിരവധി സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും മണ്ണടിഞ്ഞിട്ടും പൊതുരംഗത്ത് സജീവമായി നിലനിൽക്കുന്നുവെന്നത് നളന്ദയെ പുതു തലമുറക്കും പ്രിയങ്കരമാക്കുന്നു.

യുവകവി സുമോദ് പരുമല, ഭാര്യ സന്ധ്യ സുമോദ് എന്നിവരിൽ നിന്നും നളന്ദ രക്ഷാധികാരി സദാശിവൻ പിളള പുസ്തകം ഏറ്റുവാങ്ങുന്നു


പങ്കാളികളാകാൻ കഴിയുന്നവർ അറിയിക്കുക.

9895981501, 9349460832, 9846041114

Thursday, October 15, 2020

തോമാശ്ലീഹ | marthoma

 

'മാർതോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ല'

തിരുവങ്ങാട് സി കൃഷ്ണക്കുറുപ്പ് എഴുതിയ പുസ്തകത്തിൻ്റെ രണ്ടാം അദ്ധ്യായം











Wednesday, October 14, 2020

പ്രഭാഷണം | M K Raghavan

ശ്രീനാരായണഗുരു ഷഷ്ട്യബ്ദപൂർത്തി സ്മാരകമന്ദിര ശിലാസ്ഥാപനത്തിൻ്റ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ യോഗം പ്രസിഡൻ്റ് എംകെ രാഘവൻ നടത്തിയ അദ്ധ്യക്ഷ പ്രഭാഷണം.  

     








Saturday, October 3, 2020

ചരിത്ര വിമർശം

അന്യായം കാട്ടുന്ന 'നാട്ടറിവ് അജു നാരായണന്‍'
• 

ഡോ കാനം ശങ്കരപ്പിളള

| പ്രാദേശിക ചരിത്രാന്വേഷണങ്ങളിലൂടെ കേരളചരിത്ര നിര്‍മ്മിതി ഒരു 'അന്യായ'മായി മാറുന്നു |

'കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍', 'കേരളത്തിലെ പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരം' എന്ന പേരില്‍ ഡോ. എന്‍എം നമ്പൂതിരിയും പികെ ശിവദാസും ചേര്‍ന്ന് എഡിറ്റ്‌ ചെയ്ത 654 പേജും 475 രൂപാ വിലയുമുള്ള, ഡിസി ബുക്സ് പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍.

2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ആണ് ഇപ്പോള്‍ എന്റെ വായനയില്‍. തികച്ചും വ്യത്യസ്ഥമായ ഒരു കേരള ചരിത്രം. നമ്പൂതിരിയും ദാസും ചരിത്ര കുതുകികളുടെ അഭിനന്ദനം അര്‍ഹിക്കുന്നു.

മുമ്പേ നടന്നവര്‍, ബ്രാഹ്മണ വഴി, കുടുംബവഴി, ക്രിസ്ത്യന്‍ വഴി, ഇസ്ലാം വഴി, ബൌദ്ധ - ജൈന വഴികള്‍, ഗോത്രവഴി, പെൺ വഴി, സ്വരൂപവഴി, നാട്ടുവഴി, പ്രകൃതി വഴി, ദേശവഴി, പുതുവഴി എന്നിങ്ങനെ വിവിധ 'വഴി' അദ്ധ്യായങ്ങള്‍. അതിലെല്ലാം വിവിധ ലേഖനങ്ങള്‍. പലതും മുമ്പ് പലയിടത്തായി പ്രസിദ്ധീകരിച്ചവ. ചിലത് മുമ്പ് വായിച്ചവ. പിന്നെ അനുബന്ധം / നിളയുടെ പൈതൃകം,  ഇരിങ്ങല്‍ അംശം, മാമാങ്കം എന്നിങ്ങനെ അതില്‍ പലതും വായിക്കാം .

പി ഗോവിന്ദപ്പിള്ളയുടെ അവതാരിക. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലേഖകര്‍. പിവി കൃഷ്ണന്‍ നായര്‍, ഉള്ളൂര്‍ തുടങ്ങി, രാജന്‍ ചുങ്കത്ത്, സിജി ജയപാല്‍ വരെയുള്ള ലേഖകര്‍ .

പലരെയും മുമ്പ് വായിച്ചിട്ടുണ്ട് ചിലര്‍ പുതുമുഖങ്ങള്‍. ആകെക്കൂടി വളരെ വിജ്ഞാനപ്രദമായ വായനാനുഭവം.

ബുദ്ധ-ജൈന മതങ്ങളെക്കുറിച്ചു അജു നാരായണന്‍ എഴുതിയ ലേഖനം ആണ് ആദ്യം വായിക്കാനെടുത്തത് (260-276).

'വണികര്‍, വൈശ്യര്‍, ചാന്റോര്‍, വില്ലവര്‍ എന്നിവരെ ചേര രാജാക്കന്മാര്‍ പ്രത്യേകം സംരക്ഷിച്ചിരുന്നു എന്നും ഈ ജനവിഭാഗങ്ങളില്‍ അധികവും ഈഴവ സമുദായത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നു കരുതാന്‍ ന്യായമുണ്ടെന്നും' അജു നാരായണന്‍.

പക്ഷെ എന്ത് 'ന്യായം' എന്ന് വിശദമാക്കാന്‍ ചരിത്രകാരന്‍ കൂട്ടാക്കാതെ പാവം വായനക്കാരെ നിരാശരാക്കുന്നു. ചാന്റോര്‍, വില്ലവര്‍ എന്നിവര്‍ ഈഴവരായി എന്ന് പി.കെ ബാലകൃഷ്ണനും ഡോ. പികെ ഗോപാലകൃഷ്ണനും എഴുതിയുട്ടുണ്ട് എന്നാണോര്‍മ്മ.

വില്ലവര്‍, ചാന്റോര്‍ എന്നിവര്‍ നാടാന്മാരായി എന്ന് നാടാര്‍ ചരിത്രകാരന്‍ പ്രൊഫസ്സര്‍ കെ. രാമയ്യന്‍ എഴുതിയ വിവരം താഴെക്കൊടുക്കുന്നു. പക്ഷേ, അജു നാരായണന്‍ പറയുമ്പോലെ  വണികര്‍, വൈശ്യര്‍ എന്നിവര്‍, 'ഈഴവരുമായി അലിഞ്ഞു ചേര്‍ന്ന്' എന്നത്  ശരിയോ?എവിടെ നിന്ന് കിട്ടി ഈ വിവരം (ന്യായം) എന്നത് അജു നാരായണന്‍ മറച്ചു വയ്ക്കുന്നത് കഷ്ടം. ഇതുവരെ പുറത്തിറങ്ങിയ  ചരിത്ര ഗ്രന്ഥങ്ങള്‍, ശിലാശിലാരേഖകള്‍, പുരാവസ്തു ശേഖരം, നാട്ടറിവ്, വാമൊഴി വഴക്കം എന്നിവയില്‍  എവിടെ നിന്നാണാവോ ആ വക 'ന്യായം'?അതോ, വെറും കപോല കല്പിതവാദമോ?

പ്രിയ അജു നാരായണന്‍, 'ആ ന്യായം' ഒന്ന് വെളിപ്പെടുത്തുമോ?

• ഇനി ഒരു  'രഹസ്യ' ചരിത്രവിവരം

'നാടാര്‍ ചരിത്രരഹസ്യങ്ങള്‍' വെളിപ്പെടുത്തുന്ന പ്രൊഫസ്സര്‍ കെ രാജയ്യന്‍ (നാടാര്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം, 2007)

എഴുതുന്നത്‌ കാണുക (പേജ് 16,17)

ഈഴത്തില്‍ നിന്നും തിരികെ വന്ന ഷാൻടോര്‍ ഈഴവരായി. ദ്വീപ് (തമിഴില്‍ തീവ്‌) കളില്‍ നിന്ന് തിരികെ വന്ന ഷാൻടോര്‍ തീയരായി. ഡോ. ശാരദാദേവി പറയുന്നത് ആദ്യകാലങ്ങളില്‍ ഈഴഷാന്‍ടോര്‍ എന്നറിയപ്പെട്ടവര്‍ പില്‍ക്കാലങ്ങളില്‍ ഈഴവര്‍ ആയി എഡ്ഗാര്‍ തേഴ്സ്റ്റന്‍ പറയുന്നത് (1906) 'ഷാന്റോര്‍ രണ്ടായി പിരിഞ്ഞു നാടാരും ഈഴവരും ആയി' എന്നാണ്.

ഈഴവര്‍ തെങ്ങ് ധാരാളമുള്ളയിടത്തും നാടാര്‍ പന കൂടുതല്‍ ഉള്ള ഇടത്തും താമസമാക്കി (പേജ് 17).

'ഉഴവര്‍' രണ്ടു തരം. 'കാര്‍' (മഴക്കാര്‍) മാത്രം ആശ്രയിച്ചു കൃഷിചെയ്യുന്ന 'കാരാളാര്‍'. ജലസേചന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ച ഹൈ ടെക് കര്‍ഷകര്‍, വെള്ളം ആളുന്നവര്‍, 'വെള്ളാളര്‍'. പതിറ്റുപ്പത്തിന്റെ വ്യാഖ്യാതാവ് ഉഴവരെ വെള്ളാളര്‍ എന്നാണു പറഞ്ഞത്' (ശൂരനാട് കുഞ്ഞന്‍പിള്ള, കേരളവും വെള്ളാളരും, 'ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍', എഡിറ്റര്‍ വിആര്‍ പരമേശ്വരന്‍ പിള്ള, അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം, 1987, പേജ് 75).

വെള്ളാളരില്‍ പലരും പില്‍ക്കാലത്ത് നായര്‍ (പട്ടാളത്തില്‍ ചേര്‍ന്നവര്‍ ) ആയി. ചിലര്‍ ക്രിസ്തുമതവും മറ്റു ചിലര്‍ ഇസ്ലാം മതവും സ്വീകരിച്ചു.

മാപ്പിളമാര്‍ (മാര്‍ഗ്ഗപ്പിള്ള) ആയി. അപൂര്‍വ്വം  പെന്തകോസ്തല്‍  (അമേരിക്കന്‍ ജോഷ്വാ പ്രോജക്റ്റ് വെബ്സൈറ്റ്  കാണുക)  മതവിശ്വാസവും  സ്വീകരിച്ചു എന്നത് ശരിയാണ്. ഈഴവരുമായി വിവാഹവും കഴിച്ചിട്ടുണ്ട്.

ഇപ്പോഴും, കഴിക്കുന്നു. തുടരും. അതെല്ലാം ശരി തന്നെ. എന്നാല്‍ അജു നാരായണന്‍ എഴുതുംപോലെ, 'ഉഴവര്‍' (നിലം ഉഴുന്നവര്‍ - കര്‍ഷകര്‍) ഒരുകാലത്തും ഈഴവര്‍ ആയി 'അലിഞ്ഞു' ചേര്‍ന്നിട്ടില്ല.

അതിനു 'ന്യായ'വും കാണുന്നില്ല. 'ഉ', 'ഈ' ആയില്ല, എന്ന് ചുരുക്കം. 'നാട്ടറിവ് അജു നാരായണന്‍' കാട്ടുന്നത് തികച്ചും  'അന്യായം'.

'വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍' (പേജ് 298-310) എന്ന ലേഖനം, ഈപി ഭാസ്കര ഗുപ്തന്‍ എഴുതിയ 'ദേശായനം' എന്ന ഗ്രാമചരിത്രത്തിന്റെ ഭാഗം എടുത്തു നല്‍കിയത്, ദേശായനം നേരത്തെ വായിച്ചിരുന്നു. ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു. ഇന്നദ്ദേഹം ഇല്ല. പ്രവേശികയില്‍ എഡിറ്റര്‍ പറയുന്നു:  'കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക (പേജ് 297)' എത്ര വിചിത്രം!

കൃഷി, ഗോരക്ഷ, വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം. അപ്പോള്‍ ഇവ ആര് നടത്തി എന്നവര്‍ വ്യക്തമാക്കുന്നില്ല. നാഞ്ചിനാട്ടില്‍ നെൽക്കൃഷി തുടങ്ങിയ, കലപ്പ കണ്ടു പിടിച്ച വെള്ളാളര്‍, വൈശ്യര്‍ അല്ലാതെ ആര്? 

വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരള ചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിത ശ്രമം എംഎന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ (തെക്കന്‍ തിരുവിതാംകൂറിനെ വെട്ടിമുറിക്കും മുമ്പേ) തുടങ്ങിയിരുന്നു.

ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവാണ് ഈ പരാമര്‍ശം.

Thursday, October 1, 2020

വ്യക്തി | ഡോ. എസ്സ് എൻ സദാശിവൻ

 

ഡോ. എസ്സ് എൻ സദാശിവൻ - വ്യക്തിയും ജീവിതവും

എംസി നാരായണൻ മാവേലിക്കര ഉളുന്തി സ്വദേശിയായിരുന്നു. രണ്ടു തലമുറയ്ക്കുമുമ്പാണ് അദ്ദേഹവും കുടുംബക്കാരും കല്ലുമലയിലേക്ക് വന്ന് താമസമാകുന്നത്. അദ്ദേഹത്തിൻ്റെ സഹോദരിമാരും ബന്ധുക്കളും പരിസരപ്രദേശത്ത് താമസം ആരംഭിച്ചു.

ധനികനും പ്രമാണിയുമായിരുന്ന എംസി നാരായണൻ എംസിയെന്നപേരിലാണ് മാവേലിക്കരയിലറിയപ്പെട്ടിരുന്നത്. പൊതുരംഗത്തും അദ്ദേഹം ശോഭിച്ചു. കല്ലുമലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു എംസി.

പാപ്പിയായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ. അവർക്ക് മുന്നു മക്കളായിരുന്നു. രണ്ടാൺമക്കളും ഒരുപെണ്ണും.


മൂത്തമകൻ ശിവാനന്ദൻ. രണ്ടാമൻ സദാശിവൻ. മകളുടെ പേര് സരസമ്മ. മൂന്നു പേരും മാവേലിക്കര ഗവ.ബോയ്സിലെ വിധ്യാർത്ഥികളായിരുന്നു.

സഹോദരന്മാരിൽ മൂത്തയാളായ ശിവാനന്ദൻ ഉപരിവിദ്യാഭ്യാസാനന്തരം വിദേശത്ത് ജോലിക്കായി പരിശ്രമിച്ചു. കുവൈറ്റിൽ അദ്ദേഹത്തിന് മികച്ച ജോലി ലഭിച്ചു. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നു.


സദാശിവൻ്റെ ഇളയ സഹോദരി സരസമ്മ എസ്സെൻ കോളജിലെ ഉപരിപഠനാർത്ഥം കൊല്ലത്ത് താമസമാക്കി. അദ്ധ്യാപികയായി അവർക്ക് ജോലി ലഭിച്ചു. വിവാഹാനന്തരം അവർ കൊല്ലത്ത് തന്നെ താമസം തുടർന്നു.

സ്കൂൾ കാലത്ത് പഠനത്തിൽ അത്ര മികവുളള ആളായിരുന്നില്ല സദാശിവൻ. അക്കാലത്ത് പത്താം ക്ലാസ്സ് പാസ്സാകാൻ പതിനൊന്നു വർഷം പഠിക്കേണ്ടതുണ്ടായിരുന്നു. പരീക്ഷാ സമയത്തെ എന്തോ അച്ചടക്കമില്ലായ്മയുടെ പേരിൽ അദ്ദേഹത്തെ സ്കൂളിൽ നിന്നും  പുറത്താക്കിയിരുന്നു.

പഠനം മുടങ്ങി വീട്ടിൽ നിന്ന അദ്ദേഹത്തെ മൂത്ത ജ്യേഷ്ഠൻ ഇടപെട്ട് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മദ്രാസ്സിൽ കൊണ്ടുപോയി പഠിപ്പിച്ചു. അക്കാര്യത്തിൽ അച്ഛൻ്റെ നിർബന്ധവുമുണ്ടായിരുന്നു. തമിഴ്നാട്ടിലും കർണ്ണാടകയിലുമൊക്കെയായി വിദ്യാഭ്യാസം തുടർന്നു. പൂന സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ., നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

കല്ലുമലയിലെ പഴയ ചന്തക്കടുത്ത് റോഡുവക്കിൽ ഇന്നു കാണുന്ന കുടുബവീട് പണികഴിപ്പിച്ചത് മൂത്ത മകൻ ശിവാനന്ദനാണ്. ശിവാനന്ദ മന്ദിരം എന്ന്  വീടിനു പേരിട്ടു. വായനശാലയിൽ എന്നു പറഞ്ഞാൽ മാത്രമേ ആളുകൾ ഇന്നും ആ വീടറിയൂ.

പുസ്‌തകങ്ങള്‍: A social History of India, River Disputes in India, Kerala Rivers Under Siege.

Monday, September 28, 2020

പരമേശ്വർജി ജയന്തി

ശ്രീനാരായണ ഗുരുവിനെ തെറ്റായ തരത്തിൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകൾക്ക് മറുപടിയായത് പി. പരമേശ്വരൻ 

Thursday, September 17, 2020

പുരസ്കാരം

കേരള സംഗീത - നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം പത്തിയൂർ കമലത്തിന്



പത്തിയൂർ: തകിൽ വാദന വിദ്വാൻ പത്തിയൂർ മാരൂർവീട്ടിൽ ഗോപാലപ്പണിക്കരുടെയും ഏവൂർ, തെക്കത്തിൽ വീട്ടിൽ തങ്കമ്മയുടെയും രണ്ടാമത്തെ മകളാണ് കമലം. പത്തിയൂർ കമലം എന്ന പേരിൽ കേരളത്തിനകത്തും പുറത്തും ചെറുപ്പം മുതലേ ക്ഷേത്രോത്സവങ്ങളെയും സംഗീത അരങ്ങുകളെയും തകിലിൻ്റെ ധ്വനിപാഠങ്ങളാൽ മുഖരിതമാക്കി. കേരളത്തിനു പുറത്ത് അക്കാലത്തുതന്നെ ഏറെ ആദരിക്കപ്പെട്ടു.

വിവാഹാനന്തരം കോട്ടയം കുറിച്ചിയിൽ താമസമാക്കി. ജനിച്ച മണ്ണിനെ അപ്പോഴും മറക്കാതെ പേരിനൊപ്പം പേറിയാണ് വേദികളിൽ നിറഞ്ഞു നിന്നത്. 

തകിൽ വാദകനായ പ്രദീപ്, ലത മൂർത്തി എന്നിവർ മക്കൾ. ആശ, പ്രശസ്ത തകിൽവിദ്വാൻ ആലപ്പുഴ കരുണാമൂർത്തി എന്നിവർ മരുമക്കൾ. രാജമ്മ, ശിവരാമപ്പണിക്കർ കണ്ണമംഗലം,  ലീലാമ്മ, മുരളീധരൻ നായർ എന്നിവർ സഹോദരങ്ങൾ.


 

Thursday, July 2, 2020

നിരീക്ഷണം

ഇന്ദ്രമണി പാണ്ഡേയും 
ചില ആശ്രിത നിയമനങ്ങളും

 • അശോക് കര്‍ത്ത


| അശ്വമേധമായാലും ഒളിവിലെ ഓർമ്മകളായാലും ഒരേ അഭിനേതാക്കൾ. നാടകസംഘങ്ങൾക്ക് അതു പറ്റും. അതുപോലെയാണോ പരിഷ്കരണ കമ്മിറ്റികൾ..? |

മുൻപ് കേട്ടിട്ടില്ലാത്ത പേരാണ് ഇന്ദ്രമണിപാണ്ഡെയുടേത്. ഇന്നത് വാർത്തയിലുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധി. സ്വാതന്ത്ര്യാനന്തരം ആദ്യമായി നെഹ്രു തൻ്റെ സഹോദരിക്ക് സമ്മാനമായി നൽകിയ സ്ഥാനം.

ഐക്യരാഷ്ട്ര ചിട്ടിക്കമ്പനിയിൽ സ്ഥിരം പ്രതിനിധി എന്നത് കിട്ടുന്നവർക്ക് ഒരാഭരണ പോസ്റ്റാണ്. യു.എൻ, ലോകാരോഗ്യ സംഘടന, മനുഷ്യാവകാശ കൗൺസിൽ തുടങ്ങിയവയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സ്ഥിരാംഗമാണ്. അഥവാ യു.എന്നിലെ ഇന്ത്യൻ അമ്പാസഡർ.

1990 ഐ.എഫ്.എസ് ബാച്ചുകാരനാണ് ശ്രീ.പാണ്ഡേ. ഡമാസ്കസ്, കെയ്റോ, ഇസ്ലാമാബാദ്, മസ്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മുൻനിയമനം. കാശ്മീർ വിഷയം പാകിസ്ഥാൻ യു.എന്നിൽ പൊലിപ്പിക്കാൻ ഇരിക്കെയാണ് പാണ്ഡേയുടെ നിയമനമെന്നതാണ് അതിൻ്റെ പ്രാധാന്യം.

ഹിന്ദുത്വവാദികൾ, ചാണക സംഘികൾ എന്നൊക്കെ പുരോഗമനക്കാർ ആരോപിക്കുമ്പോഴും കേന്ദ്രസർക്കാറിൻ്റെ തന്ത്രപ്രധാനമായ നിയമനങ്ങളിലെല്ലാം കാണാവുന്ന ഒരു സവിശേഷതയുണ്ട്. പ്രഫഷണലിസം. കോൺഗ്രസ് ഭരിക്കുമ്പോൾ പ്രസിഡൻ്റിൻ്റെ മാവീടെ മോൻ്റെ മച്ചുനനെ നിയമിക്കുന്ന പോലെയല്ല അത്. പ്രഫഷണലിസം നോക്കി കോൺഗ്രസ് ആരേയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കിൽ അതൊരാളേയുള്ളു. മൻമോഹൻ സിങ്. ഇടതുപക്ഷത്തിനും അത് സമ്മതമാണ്. പക്ഷെ അദ്ദേഹം വന്നത് 10 ജനപഥ് അടുക്കള വഴിയായിരുന്നില്ല. നരസിംഹറാവു പെറുക്കിയെടുത്തതാണ്.

എൻ.ഡി.എയുടെ ജയശങ്കർ നിയമനവും അതുപോലെയാണ്. വിദേശകാര്യ മന്ത്രി. ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യം സഹോദരനാണ്. പിതാവ് സുബ്രഹ്മണ്യം വിദേശകാര്യ വകുപ്പിലെ അതികായൻ. ചൈനാ വിദഗ്ധനായാണ് ജയശങ്കർ അറിയപ്പെടുന്നത്.

മുൻപൊന്നുമില്ലാത്ത വിധം ഹോങ്കോങ്, ടിബറ്റ്, ഷിൻജിയാങ്, തയ് വാൻ തുടങ്ങിയ പ്രവിശ്യകളിൽ നിന്നും ചൈന പ്രതിരോധം നേരിടുമ്പോൾ ജയശങ്കറിൻ്റെ വിദേശകാര്യ മന്ത്രി സ്ഥാനത്തിനു പ്രാധാന്യമുണ്ട്. എത്തിനിക് മൈനോറിട്ടികളും മുസ്ലീമും ചൈനീസ് ഏകാധിപത്യത്തിനെതിരേ പ്രതിഷേധത്തിനു കോപ്പുകൂട്ടുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ ശ്രദ്ധാപൂർവ്വം ഇരിക്കേണ്ടി വരും. അവിടെയാണ് ചൈനീസ് വിദഗ്ധനായ ജയശങ്കറിൻ്റെ പ്രസക്തി. എന്നാൽ ഹ്രസ്വദൃഷ്ടികളായ നമ്മുടെ മാദ്ധ്യമങ്ങളും ബൗദ്ധിക വൻതലകളും ഫോക്കസ് ചെയ്യുന്നത് ചൈനീസ് അധിനിവേശ ടിബറ്റിൻ്റെ ഇന്ത്യാ അതിർത്തിയിലെ സ്ഥിരം കയ്യേറ്റങ്ങളിലും പിൻവാങ്ങലുകളിലും മാത്രമാണ്‌.


ഇന്ദ്രാണി പാണ്ഡേയുടെ നിയമന വാർത്ത വായിച്ചപ്പോൾ പെട്ടെന്നു ഓർത്തത് കേരളത്തിലെ പല നിയമനങ്ങളേക്കുറിച്ചും ആണ്. നയതന്ത്രപരമായ വിഷയങ്ങൾ ഒന്നുമല്ല. പക്ഷെ കേരളത്തിൻ്റെ ഭാവിയെ ബാധിക്കുന്നവയാണ്. എഴുപതു കൊല്ലമായി നാം തുടരുന്ന കേരള മോഡലിനു ഇനി പ്രസക്തിയില്ല. നമ്പർ 1 എന്നു നാം അഭിമാനിക്കുന്നതല്ലാതെ അതൊന്നും വർക്കു ചെയ്യുന്നതായി കാണുന്നില്ല. കൃഷിയും, തൊഴിലും, ടൂറിസവും, ഭരണ പരിഷ്കാരവുമെല്ലാം അതിൽപ്പെടും. അതൊക്കെ പുനർനിർമ്മിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു സർക്കാർ ഉണ്ട്. പക്ഷെ അതിൻ്റെ ചുമതലയേൽപ്പിക്കുന്നവരെ കാണുമ്പോഴാണ് ആശ്ചര്യം.

ഇന്നും ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ചുക്കു ചേരാത്ത കഷായമില്ലെന്നു പറഞ്ഞ പോലെ അതിൻ്റെ തലവനും ആ അടുത്തൂൺ പറ്റിയ ഐ.എ.എസുകാരനാണ്. അദ്ദേഹത്തിനു തന്നെ ഓർമ്മ കാണുമോ ഇതുപോലെ എത്ര കമ്മിറ്റികളുടെ അദ്ധ്യക്ഷനാണ് താനെന്നു? എത്ര കർമ്മശേഷിയുള്ള ആളായാലും ഒരു മനുഷ്യൻ്റെ മേൽ ഇത്രയേറെ ഭാരം കയറ്റി വക്കരുത്. അതുപോലെ തന്നെയാണ് കമ്മിറ്റിയംഗങ്ങളും. ഇതെന്താ കെ.പി.എ.സി യോ? അശ്വമേധമായാലും ഒളിവിലേ ഓർമ്മകളായാലും ഒരേ അഭിനേതാക്കൾ. നാടകസംഘങ്ങൾക്ക് അതു പറ്റും. അതുപോലെയാണോ പരിഷ്കരണ കമ്മിറ്റികൾ?

കലാനിലയം ഏത് നാടകം അവതരിപ്പിച്ചാലും പൂജപ്പുര രവി അതിലൊരു വേഷം ചെയ്തിരിക്കും. അതുപോലെയാണ് കേരളത്തിൽ ഏത് കമ്മിറ്റി സംഘടിപ്പിച്ചാലും അതിൽ അന്താരാഷ്ട്ര വിദഗ്ധൻ കാണും. അയാൾക്ക് ഇതിനൊക്കെ എവിടെയാ സമയം? അതോ സ്വന്തം ലാവണത്തിൽ പണിയൊന്നുമില്ലെ? ആകെ ഒരത്ഭുതം തോന്നിയത് സ്ഥിരമായി കാണാറുള്ള വക്കീലിൻ്റെ പേര് കാണാത്തതാണ്. കോവിഡ് കാലമായതുകൊണ്ട് അദ്ദേഹത്തിനു സമയത്തിനു തിരുവനന്തപുരത്ത് എത്തിപ്പെടാൻ പറ്റിയില്ലായിരിക്കും.

നമുക്ക് ഇങ്ങനൊക്കെ മതി. നനച്ചില്ലെങ്കിലും ജൗളി അയയിലിടണം. അതു കാണുമ്പോൾ മാദ്ധ്യമങ്ങൾക്ക് ആവേശമുണ്ടാകും. വച്ചു കത്തിക്കും. രാഷ്ട്രീയക്കാർ ഊറിച്ചിരിക്കും. അണികൾ കോരിത്തരിക്കും. അതു മതി.

Tuesday, June 2, 2020

മുതുകുളം

ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്താണ് മുതുകുളം. കൂടാതെ, ബ്ലോക്ക് പഞ്ചായത്തിന്‍റെ പേരും മുതുകുളമെന്നുതന്നെയാണ്. ദേശീയപാത 66ല്‍ രാമപുരം ജംങ്ഷനില്‍ നിന്നും രണ്ടുകിലോമീറ്ററും കായംകുളത്തുനിന്നും ഏഴു കിലോമീറ്ററുമാണ് ഇവിടേക്കുളള ദൂരം.

ഇതുകൂടാതെ കോട്ടയം ജില്ലയിലെ ഉഴവൂര്‍ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തിലും മുതുകുളം എന്നപേരില്‍ ഓരോ സ്ഥലങ്ങളുണ്ട്.

Friday, May 29, 2020

അനുശോചനം
എം. പി വീരേന്ദ്രകുമാര്‍
ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗി - ആര്‍ സഞ്ജയന്‍



ആലപ്പുഴ: മുന്‍ മന്ത്രിയും എംപിയും മാതൃഭൂമി ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ എം. പി വീരേന്ദ്രകുമാര്‍ ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗിയായിരുന്നെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്‍റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ ചിന്തകൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എം.പി വീരേന്ദ്രകുമാർ നമ്മുടെ പൊതുമണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്നു. കേരളത്തിൻ്റെ അഭിമാനമായ മാതൃഭൂമിയെന്ന മാധ്യമ സ്ഥാപനത്തിൻ്റെ കാലാനുസൃതമായ വളർച്ചയ്ക്കും വികാസത്തിനും കുശലമായ നേതൃത്വം നൽകിയതും അദ്ദേഹമാണ്. രാഷ്ട്രീയമായ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം ഒരിക്കലും മടിച്ചു നിന്നില്ല. അതേ സമയം വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുന്നതിൽ അദ്ദേഹം കുലീനവും ഉദാരവുമായ ഔന്നത്യം പ്രകടമാക്കിയിരുന്നു. ഊർജസ്വലനായ ആ കർമ്മയോഗിയുടെ വേർപാട് കേരളത്തിന് വലിയ നഷ്ടം തന്നെയാണ് - സഞ്ജയന്‍ ചൂണ്ടിക്കാട്ടി.

എം. പി വീരേന്ദ്രകുമാറിന്‍റെ ദേഹവിയോഗത്തിൽ ഭാരതീയവിചാരകേന്ദ്രം അനുശോചനം രേഖപ്പെടുത്തി.

Saturday, May 16, 2020

കൊറോണാനന്തര ഭാരതം ലോക നേതൃത്വത്തിലേക്ക്: ഡോ. എം മോഹൻദാസ്


കോട്ടയം• May 16 | Saturday
കൊറോണ എല്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനും കാർഷിക വ്യവസായ മേഖലകളുടെ വളർച്ചയിലൂടെ ഭാരതത്തെ സ്വാശ്രയത്തിൽ എത്തിക്കുന്നതിന് ഉതകുന്നതുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മേദി പ്രഖ്യാപിച്ച ഉത്തജന പാക്കേജ് എന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ: എം മോഹൻദാസ് പറഞ്ഞു.

ഭാരത സർക്കാരിൻ്റെ രണ്ടാം കോവിഡ് പാക്കേജ് ആയ 'ആത്മ നിർഭർ ഭാരത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഏകദിന വിചാര സത്രത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരത സർക്കാരിൻ്റെ പുതിയ പാക്കേജ് ജനങ്ങളുടെ അതി ജീവനത്തിന്‌ സ്വയംപര്യാപ്തയിൽ അധിഷ്ഠിതമായ പാക്കേജാണിതെന്നും മണ്ണിൻ്റെ സമൃദ്ധിയിലും തൊഴിലാളി സംതൃപ്തിയിലും ഊന്നിയുള്ളതുമാണെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ ഡോ. സി. വി. ജയമണി അഭിപ്രായപ്പെട്ടു. ലോകത്തെ വികസ്വര രാജ്യങ്ങളിൽ വച്ചു് ഏറ്റവും ഭാവനയുള്ളതും GDP യുടെ 10 ശതമാനം മാറ്റി വച്ചിട്ടുള്ളതും ബൃഹത്തുമായ പാക്കേജും, കാർഷിക രംഗത്തിൻ്റെ സ്വയംപര്യാപ്തയ്കും എല്ലാ വിഭാഗം കർഷകരുടെയും പുരോഗതി ലക്ഷ്യം വച്ചുള്ളതുമാണെന്ന് റിട്ടയേഡ് പ്രിൻസിപ്പലും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. ഡി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
വ്യവസായ മേഖലയ്ക്ക് കരുത്തും ആത്മവിശ്വാസം പകരുന്നതാണ് പുതിയ വായ്യാ പദ്ധതികളും, പലിശ ഇളവുകളും, നികുതി ഘടനയിലെ മാറ്റങ്ങളുമെന്നും രാജ്യപുരോഗതിയിൽ ഇത് പ്രതിഭലിക്കുമെന്നും സീനിയർ ചാർട്ടേഡ് അക്കൗണ്ടൻ്റായ ശ്രി എം.എസ് പദ്മനാഭൻ വിശദീകരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ അഡ്വ. നാരായണൻ നമ്പൂതിരി (ബിജെപി), ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ബി.എം.എസ്), രഞ്ജിത്ത് കാർത്തികേയൻ( സ്വദേശി ജാഗരൺ) ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ്, മേഖലാ സംഘടനാ സെക്രട്ടറിപി. സി. സജി, അഡ്വ. സി. എൻ പരമേശ്വരൻ, അനിൽ മങ്കൊമ്പ് എന്നിവർ സംസാരിച്ചു.

Friday, May 15, 2020

ഭാരതീയര്‍ പ്രകൃതിയെ ആരാധനാ ഭാവത്തില്‍ കണ്ട് സംരക്ഷിച്ചു: ആര്‍ സഞ്ജയന്‍



തിരുവനന്തപുരം• May 15 |Friday
പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. 

ആരോഗ്യഭാരതത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി, ഭവനങ്ങള്‍തോറും ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്‍റെ ഭാഗമായി സംസ്കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ദോഹനം ചെയ്യുക എന്നതായിരുന്നു ഭാരതത്തിന്‍റെ കാഴ്ചപ്പാട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാതികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതിയും ഇതിലൂടെ ആദരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്‍റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്‍റെ ഉപഭോഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗളതലത്തില്‍ മനുഷ്യവംശത്തിന്‍റെയും നില പരുങ്ങലിലായി - അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍, ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിളള, സംസ്ഥാന സംഘടനാസെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.

ആരോഗ്യഭാരതത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി, ഭവനങ്ങള്‍തോറും ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്‍റെ ഭാഗമായി സംസ്കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ദോഹനം ചെയ്യുക എന്നതായിരുന്നു ഭാരതത്തിന്‍റെ കാഴ്ചപ്പാട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാതികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതിയും ഇതിലൂടെ ആദരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്‍റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്‍റെ ഉപഭോഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗളതലത്തില്‍ മനുഷ്യവംശത്തിന്‍റെയും നില പരുങ്ങലിലായി - അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍, ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിളള, സംസ്ഥാന സംഘടനാസെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, May 14, 2020

കോവിഡ് പരിശോധനാ കിറ്റുകൾ 
കൈമാറി

  

കായംകുളം: പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍
കോവിഡ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുലക്ഷത്തി എഴുപതിനായിരം രൂപ വിലയുള്ള 100 ആധുനിക കോവിഡ് പരിശോധനാ കിറ്റുകൾ ആലപ്പുഴ വൈറോളജി ലാബ് ഡയറക്ടർ ഡോ. എ. പി. സുഗുണന് ബാങ്ക് പ്രസിഡന്‍റ് ബിനു തച്ചടി കൈമാറി.

വൈസ് പ്രസിഡന്റ് ശ്രീ. എൻ. സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. അബ്ദുൽ ലത്തീഫ്, ഡയറക്ടർ ശ്രീ. കെ. സത്യജിത്ത് എന്നിവർ പങ്കെടുത്തു.          

Saturday, March 14, 2020


• ലേഖനം

ദളിത് വംശഹത്യയുടെ 
കമ്യൂണിസ്റ്റു പാഠങ്ങള്‍

• കെ.വി. രാജശേഖരന്‍

| ബംഗാളിലെ മരിചഝാപിയില്‍ കമ്യൂണിസ്റ്റു മാടമ്പി ജ്യോതിബസുവിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ദളിത് വംശഹത്യയുടെ ചരിത്രം |

ജ്യോതി ബസുവിന്റെ കമ്യൂണിസ്റ്റു ഭരണകൂടം സുന്ദർബന്നിലെ മരിചഝാപ്പിയിൽ  മരണത്തിനെറിഞ്ഞു കൊടുത്ത കിഴക്കൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ദളിത ഹിന്ദു അഭയാർത്ഥികൾ 4200 കുടുംബങ്ങളിൽ പെട്ട പതിനായിരം ആളുകൾ വരെയാകാം എന്നാണ് റോസ് മല്ലിക് എന്ന അന്വേഷകന്റെ കണ്ടെത്തൽ. കൃത്യമായ കണക്കുകളുടെയും രേഖകളുടെയും അഭാവത്തിൽ ലഭ്യമായ സൂചനകളെ കണക്കിലെടുത്തുകൊണ്ടാണ്  അത്രയും വരെയാകാമെന്നു പറയുന്നതെന്നതു പരിഗണിച്ചാലും ആ സംഖ്യയിൽ കാര്യമായ വ്യത്യാസം വരുവാനിടയില്ല.

ഭാരതവിഭജനത്തിനുശേഷം കിഴക്കൻ പാക്കിസ്ഥാനിൽ നിന്നും ഇസ്ലാമിക വർഗീയവാദികൾ കൊന്നില്ലാതാക്കുവാൻ വേട്ടയ്ക്കിരയാക്കിയവരിൽ  ബാക്കിയായി ഭാരതത്തിലെത്തിയ ഹിന്ദു അഭയാർത്ഥികളോട് ജ്യോതിബസു ഭരണകൂടം നടത്തിയ ഉന്മൂലനത്തിന്റെ കൊടും ക്രൂരതയുടെ ചരിത്രമാണ് മാരിചഝാപ്പിയ്ക്കു പറയുവാനുള്ളത്.   ഇസ്ളാമികവർഗീയവാദികൾ കിഴക്കൻ പാക്കിസ്ഥാനിലെ ഹൈന്ദവസമൂഹത്തെ വേട്ടയാടിത്തുടങ്ങി.  ബാക്കിയായവരുടെമേൽ കമ്യൂണിസ്റ്റു ജ്യോതിബസുവിന്റെ ഭരണകൂടം വേട്ട തുടർന്നു. ഇന്ന് ഭാരതം കാണുന്ന ഹിന്ദുവിരുദ്ധവർഗീയതയുടെ ഇടതു-ജിഹാദി കൂട്ടുകെട്ടിന്റെ വേരുകളുടേ പഴക്കം സൂചിപ്പിക്കുന്ന ഇന്നലെകളിലെ അനുഭവങ്ങളിലേക്കാണവിടെ വെളിച്ചം വീശുന്നത്.

ആ കൂട്ടക്കോലയുടെയും കൊടും ക്രൂരതകളുടെയും ചാരം മൂടി ഒളിപ്പിച്ച ചരിത്ര വസ്തുതകൾ സത്യസന്ധമായി പൊതുസമൂഹത്തിലെത്തിച്ചാൽ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കിയത് 1977ൽ  പശ്ചിമ ബംഗാളിലെ അധികാരത്തിലേറിയ ജ്യോതിബസുവിന്റെ ഇടതു പക്ഷ സർക്കാരാണെന്നതു വ്യക്തമാകും 1984ൽ  ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ ഭരണകൂടം മൂകസാക്ഷിയായി നിന്നുകൊണ്ട്  കോൺഗ്രസ്സിന്റെ രാഷ്ട്രീയ നേതൃത്വം വഴി നടപ്പിലാക്കിയ സിഖ് കൂട്ടക്കൊല ജ്യോതിബസുവിന്റെ ഭരണകൂടം പ്രയോഗത്തിൽ വരുത്തിയ നരനായാട്ടിനു പിന്നിലേ വരൂ. 2002ൽ ഗോദ്രയിൽ അയോദ്ധ്യാസന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന  രാമഭക്തന്മാരെ തീവണ്ടി ബോഗികളിലിട്ട് കത്തിച്ചില്ലാതാക്കിയ പ്രവർത്തിയിൽ  പ്രകോപിതരായ ഗുജറാത്തിലെ ഹിന്ദുക്കളും ആക്രമണകാരികളുടെ മതവിശ്വാസികളുമായി ഏറ്റു മുട്ടിയപ്പോൾ രണ്ടു വിഭാഗത്തിൽ പെട്ടവർക്കുമുണ്ടായ ജീവഹാനിയുടെ കണക്കെടുത്താലും മരിചഝാപിയിൽ  ജ്യോതിബസുവിന്റെ പോലീസ് കൊന്ന് കാലപുരിക്കയച്ചവരുടെ അത്രയും സംഖ്യ വരില്ല. അതങ്ങിനെ വന്നില്ലെങ്കിലേ അതിശയിക്കേണ്ടിയുള്ളു.  കാരണം ലെനിന്റെയും  സ്റ്റാലിന്റെയും മാവോ സേതൂങ്ങിന്റെയും പോൾ പോട്ടിന്റെയും വഴി തിരഞ്ഞെടുത്ത, ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രയോഗരീതിയുടെ പ്രമുഖ പ്രയോക്താവ്, ജ്യോതിബസുവിന് അധികാരം കിട്ടിയാൽ ഉണ്ടാകേണ്ടിയിരുന്ന സ്വാഭാവിക ചരിത്ര ഗതിയാണ് ബംഗാൾ നേരിൽ കണ്ടതും അനുഭവിച്ചതും. (ഇവിടെ ഭാരതം പ്രകാശ് കാരാട്ടിന് നന്ദി പറയണം,  പ്രധാനമന്ത്രിപദം ജ്യോതിബസുവിലേക്കെത്തുന്നതിന് ഒരുങ്ങിയ കുറുക്കു വഴിയിൽ കുഴി കുഴിച്ചതിന്. ജ്യോതിബസു ആ കുഴി കണ്ടു പറഞ്ഞത് ചരിത്രപരമായ 'അബദ്ധമെന്നാണ്'. യഥാർത്ഥത്തിൽ അത് ബംഗാളിൽ ദുരന്തം വിതച്ച കമ്യൂണിസ്റ്റു ഭരണത്തിന് ഭാരതത്തെ വലയം ചെയ്യുവാനുള്ള വഴി അടക്കുകയാണു ചെയ്തത്.  ഒരിടത്തു തീപിടിച്ചാൽ അത് പടരാതിരിക്കാൻ വേണ്ടതു ചെയ്യുന്നതും പ്രധാനമല്ലേ? )

അധികാരത്തിലേറിയാൽ ഭരണകൂട ശക്തി ഉപയോഗിച്ച് അടിയാള ജനതയുടെയും അദ്ധ്വാനവർഗത്തിന്റെയും വായടപ്പിക്കുക.  ചൃഷണത്തിന്റെ കമ്യൂണിസ്റ്റു മുഖം കണ്ട് പൊറുതിമുട്ടി കണ്ടതും കേട്ടതും അറിഞ്ഞതും വെളിപ്പെടുത്തുവാൻ നോക്കുന്ന മാധ്യമപ്രവർത്തകരെയും ചരിത്രകാരന്മാരെയും ബുദ്ധിജീവികളെയും വിലക്കെടുക്കുക. അതിനു കഴിഞ്ഞില്ലെങ്കിൽ അടിച്ചൊതുക്കുകയോ കൊന്നോടുക്കുകയോ ആകാം!

പക്ഷേ തങ്ങൾക്കു മുഖം തിരിഞ്ഞു നിൽക്കുന്ന, തങ്ങൾക്കൊപ്പം നിൽക്കേണ്ടവരോട്, അടി കൊണ്ടവരും ആട്ടിയോടിക്കപ്പെട്ടവരും ഹൃദയം പൊട്ടി ചില ചോദ്യങ്ങൾ ചോദിക്കും. അങ്ങനെ ഒരു ചോദ്യമാണ് മരിചഝാപി  കൂട്ടക്കുരുതിയുടെ ചരിത്രം മൂടി വെച്ച മുഖ്യധാരാ മാധ്യമങ്ങളോടും ബുദ്ധിജീവികളോടും അടിയാളജനതയിൽ ജീവനോടെ ബാക്കിയായവരുടെ പ്രതിനിധി മനോരഞ്ചൻ ബ്യാപാരി ചോദിച്ചത്: 'എവിടെയായിരുന്നു ഇവർ,  പോലീസ് തോക്കിന്റെ പാത്തികൊണ്ട് എന്റെ അച്ഛന്റെ നെഞ്ചെല്ലുകൾ തകർത്തപ്പോൾ? എന്റെ അച്ഛൻ ആരുടെയും നേതാവായിരുന്നില്ല!  സത്യസന്ധമായി ജീവിതം തേടിയ സത്യസന്ധനായ ഒരു മനുഷ്യൻ!  മരിചഝാപിയിലേറ്റ മുറിവുകളിൽ നിന്ന് അദ്ദേഹം ഒരിക്കലും രക്ഷപെട്ടില്ല.  തകർന്നടിഞ്ഞ നെഞ്ച് ആ ജീവിതം  എടുക്കുകയും ചെയ്തു.' (അവലംബം: ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).

ബ്യാപാരി വീണ്ടും ചോദിക്കുന്നു: 'നിങ്ങൾക്കറിയുമോ സുന്ദർബൻ വനങ്ങളിലെ കടുവകൾ എങ്ങനെയാണ് മനുഷ്യരെ തിന്നുന്നവയായി മാറിയതെന്ന്?  ചില മനുഷ്യ ശരീരങ്ങൾ ഭാരത്തോട് കൂട്ടിക്കെട്ടി നദിയിൽ മുക്കി. ബാക്കി ഉൾക്കാടുകളിലേക്ക് വലിച്ചെറിഞ്ഞു.  അങ്ങനെ മരിചഝാപിയിൽ മരിച്ചു വീണവരുടെ ശവശരീരങ്ങൾ കടുവകളെ മനുഷ്യ ശരീരത്തിന്റെ രുചി പരിചയപ്പെടുത്തി. മരിചഝാപി കൂട്ടക്കൊല  ആ കടുവകളെ, മനുഷ്യരെ തിന്നുന്നവയാക്കി മാറ്റി.  ജ്യോതിബസുവിനെ   *ന്നിയുടെ പുത്രനും.' (അവലംബം: ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).

മനോരഞ്ചൻ ബ്യാപാരിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ തലകുനിക്കുവാൻ ഇടവരുത്തിയ മാധ്യമലോകത്തിനുള്ളിലും ചെറുത്തു നിൽപ്പുണ്ടായിയെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.  ആസൂത്രിതമായി സത്യം കുഴിച്ചു മൂടപ്പെട്ടപ്പോളാണ് ഭരണകൂട വിലക്കുകളെ അതിജീവിച്ച് 1979 മേയ് 21ന് 'ആനന്ദ് ബസാർ പത്രിക' എന്ന പ്രമുഖ ബംഗ്ലാ ദിനപ്പത്രം ഫൊണി ബാലാ മണ്ഡൽ എന്ന ഇരയാക്കപ്പെട്ട വനിതയെ കുറിച്ചുള്ള വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചുകൊണ്ട് വേറിട്ടു നിന്ന് ഭാവിയിൽ ചരിത്രം അന്വേഷിക്കുന്നവർക്ക് സൂചനകൾ രേഖപ്പെടുത്തിയത്.   ആ വാർത്ത തയാറാക്കിയ സുഖോരഞ്ചൻ സെൻഗുപ്ത അതോടൊപ്പം നൽകിയ ചിത്രം എടുത്തതിന്റെ അനുഭവം വായിച്ചറിഞ്ഞാൽ ബംഗ്ളാദേശിൽ നിന്ന് ഭാരതത്തിലേക്ക് അഭയം തേടിയ ഹിന്ദു അടിയാള വർഗത്തിന്റെ ഹൃദയം നുറുങ്ങുന്ന ചരിത്രം വ്യക്തമാകും.

'മുതിർന്ന അഭയാർത്ഥികൾ അഗ്നിക്കയാക്കപ്പെട്ടവരെ നേരിട്ടു കാണുവാൻ ഞങ്ങളെ കൊണ്ടുപോയി.  തപൻ അവരുടെ ചിത്രങ്ങളെടുത്തു.   അപ്പോളൊരു കുട്ടി, മുലകൾ തീയിൽ വെന്ത ഒരു പ്രായമായ അമ്മ അവിടെയുണ്ടെന്ന്  പറഞ്ഞു. ആ അമ്മയുടെ ചിത്രം ഞങ്ങൾ എങ്ങനെ എടുക്കുമെന്ന് ചോദിച്ചു. ഞങ്ങൾ ആ അമ്മ കിടന്നിരുന്ന ടിൻ ഷെഡ്ഢിലേക്കു കയറി. അവർ ഒരു കട്ടിലിൽ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. അവരുടെ തീപ്പൊള്ളലേറ്റ മുലകളുടെ മുകളിൽ ഈച്ചകൾ വട്ടമിട്ടു പുറക്കുകയായിരുന്നു.  അവർ കിടന്ന കട്ടിൽ ഞങ്ങൾ എടുത്തു പുറത്തു കൊണ്ടുവന്നു. പക്ഷേ ഞങ്ങളുടെ മുന്നിൽ അവരുടെ നഗ്നനെഞ്ചിടം തുറന്നു കാട്ടുവാൻ ആ അറുപത്തിയഞ്ചുകാരി അമ്മയ്ക്കു മടിയായിരുന്നു. ഞാൻ അവരുടെ പാദങ്ങളൊടു ചേർന്നിരുന്നു കൊണ്ടു പറഞ്ഞു: 'അമ്മ അമ്മയുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്തത് ഉടുപ്പ് മാറ്റിയല്ലേ? ഞാനും അമ്മയുടെ മകനേ പോലെയാണ്. എന്റെ മുമ്പിൽ അമ്മ എന്തിനു നാണിക്കണം?' അവർ കണ്ണുകൾ തുറന്ന് എന്നെ നോക്കി, വിറയ്ക്കുന്ന വിരലുകൾ കൊണ്ട് എന്റെ മുഖത്തു തൊട്ടു.  ഞാൻ മെല്ലെ ആ അമ്മയുടെ മുലകളിൽ നിന്നും സാരി മാറ്റി. രണ്ടു മുലകൾക്കും  ശരിക്കും തീപ്പൊള്ളലേറ്റിരുന്നു.  തപൻ അവന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പ്രഭാത  സൂര്യന്റെ വെളിച്ചത്തിൽ ആ ചിത്രങ്ങളെടുത്തു.' (അവലംബം:  ബ്ലഡ് അയലൻറ്, ദീപ് ഹൽദാർ).  അദ്ധ്വാനിക്കുന്ന അടിയാള ജനവിഭാഗങ്ങൾക്കും വിശേഷിച്ചും സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് വിളിച്ചു കൂകുന്നവരുടെ കാപട്യം അവിടെ വെളിപ്പെടുകയാണ് ചെയ്യുന്നത്!

ജവഹർലാൽ നെഹ്രുവിന്റെ ഭരണകൂടം കിഴക്കൻപാക്കിസ്ഥാനിൽ നിന്നെത്തിയവരുടെ മാനുഷിക പ്രശ്നങ്ങളെ സമീപിച്ചത് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളെ പുനരധിവസിപ്പിച്ചതിന്റെ രീതിയിലായിരുന്നില്ലായെന്നതും ഇവിടെ ശ്രദ്ധേയമാണ്. പടിഞ്ഞാറൻ പഞ്ചാബിൽ  നിന്നുൾപ്പടെ ഓടിയെത്തിയവരെ താരതമ്യേനെ കൂടുതൽ കരുതലോടെ കൈകാര്യം ചെയ്യുവാൻ നെഹ്രുഭരണകൂടം പൊതുസമൂഹത്താൽ സമ്മർദ്ദത്തിലാക്കപ്പെട്ടൂയെന്ന് പറയുന്നതാകും ഒരു പക്ഷേ കൂടുതൽ ശരി.   1949-50 കാലത്തോടെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ പ്രവാഹം പ്രായോഗികമായി നിലയ്ക്കുകയും ചെയ്തു.  കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളുടെ പ്രവാഹം ഒഴിവാക്കൂന്നതിനാണ് 1950ൽ നെഹ്രുവും ലിയാഖത്ത് അലിഖാനും ചേർന്നൊപ്പുവെച്ച ഡൽഹിക്കരാറിനെ ഫലപ്രദമായി ഉപയോഗിച്ചത്. ആ കരാറിന്റെ പരിരക്ഷ പാക്കിസ്ഥാനില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷ നൽകി പാവപ്പെട്ട അവശിഷ്ട ഹിന്ദു സമൂഹത്തെ കിഴക്കൻ ബംഗാളിലെ ചെന്നായ്ക്കൾക്ക് വിട്ടുകൊടുത്തവരുടെ കൊടും ചതി വൈകാതെ പുറത്തായി. അവിടെ കടന്നാക്രമണങ്ങളും ബലാല്‍സംഗങ്ങളും മതപരിവർത്തനശ്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊണ്ടു പൊറുതിമുട്ടിയ ലക്ഷക്കണക്കിന് ഹിന്ദുക്കൾ ഭാരതത്തിലേക്ക് ഓടിക്കയറിവരുവാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തു..

ഓടിയെത്തിയ അഭയാർത്ഥികളിൽ 'ഭദ്രലോകും'' (ഉന്നതകുലജാതർ) 'ഛോട്ടേലോഗും' (അടിയാളവിഭാഗം) ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെയും ബംഗാൾ മുഖ്യമന്ത്രി ഡോ ബിധാൻ ചന്ദ്ര റോയിയുടെയും കോൺഗ്രസ്സ് ഭരണകൂടങ്ങൾ രണ്ടു കൂട്ടരെയും രണ്ടായിത്തന്നെ കൈകാര്യം ചെയ്തു. ജാതിയുടെ ശ്രേണിയിൽ ഉന്നതർക്ക് പടിഞ്ഞാറേ ബംഗാളിൽ തന്നെ പുതുജീവിതത്തിനു വഴി ഒരുക്കി. ശേഷിച്ച അടിയാളവിഭാഗത്തെ ബംഗാളിന് പുറത്ത് ദണ്ഡകാരണ്യത്തിലേക്കും മറ്റും ആട്ടിയോടിച്ചു. ആ അടിയാള വിഭാഗമാണ് ബംഗാളിലെ നാമശൂദ്രരെന്നതിവിടെ പ്രത്യേകമോർക്കണം. ആ നാമശൂദ്ര ബംഗാളികളുടെ ശക്തമായ ഇടപെടലാണ് 1946ൽ മഹാരാഷ്ട്രയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഭാരതത്തിന്റെ കോൺസ്റ്റിറ്റ്വന്റ് അസംബ്ളിയിലെത്തുന്നതിനുള്ള അവസരം കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടില്ലാതാക്കിയപ്പോൾ ഡോ ഭീംറാവ് അംബേദ്കറെ കൽക്കട്ടയിൽ നിന്ന് വിജയിപ്പിച്ചതെന്നത് ശ്രദ്ധാപൂർവ്വം ഓർത്തെടുക്കേണ്ടിയുണ്ട്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിന് കോൺസ്റ്റിറ്റ്വന്റ് അസംബ്ളിയിലെത്തുവാനും ഭരണഘടനാ നിര്‍മാണ സമിതിയുടെ അദ്ധ്യക്ഷനാകുന്നതിനും ഇടവരുത്തിയെന്നതും കണക്കിലെടുക്കുമ്പോളാണ് നാമശൂദ്ര വിഭാഗത്തിന്റെ ശക്തമായ സാന്നിദ്ധ്യം  ബംഗാൾ രാഷ്ട്രീയത്തിൽ ഉണ്ടാക്കാവുന്ന ദളിതശാക്തീകരണത്തിന്റെ ചലനാത്മകമായ സാദ്ധ്യതകൾ വ്യക്തമാകുന്നത്. അങ്ങനെയുള്ള സാദ്ധ്യതകളെ ഭയന്നാണ് ഭദ്രലോകിന്റെ കോൺഗ്രസ്സ് മുഖമായിരുന്ന  ഡോ ബി.സി. റോയിയെയും കമ്യൂണിസ്റ്റു മുഖമായിരുന്ന  ജ്യോതിബസുവിനെയും മുഖ്യമന്ത്രി കസേരയിൽ ഇരുന്നപ്പോൾ അഭയാർത്ഥികളിലെ നാമശൂദ്ര ഭൂരിപക്ഷത്തെ പശ്ചിമബംഗാളിന്റെ പടിക്ക് പുറത്തു നിർത്തുവാൻ പണിയെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്.  

ഡോ ബിസി റോയ് ബംഗാളിനപ്പുറത്തേക്ക് വഴി കാട്ടിക്കൊടുത്ത് ഒഴിവാക്കിയപ്പോൾ ജ്യോതിബസുവിന്റെ കമ്യൂണിസ്റ്റു പാർട്ടി അടവുകളും തന്ത്രങ്ങളുമാണ് പുറത്തെടുത്തത്. അവർ പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളും വാഗ്ദാനവും പ്രലോഭിപ്പിക്കുന്നവയായിരുന്നു: 'നിങ്ങൾ ബംഗാളികളാണ്. ബംഗാളിൽ തന്നെ പുനരധിവസിക്കപ്പെടണം. ഞങ്ങൾ അധികാരത്തില്‍ വന്നാൽ നിങ്ങളെ ബംഗാളിലേക്ക് തിരിച്ചു കൊണ്ടുവരും'.  1977ൽ ജ്യോതി ബസു മുഖ്യമന്ത്രിയായതിനു ശേഷവും തുടക്കത്തിൽ വാഗ്ദാനങ്ങൾ പാലിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു.   സുന്ദർബൻസിലെ മരിചഝാപിയിലേക്ക്  കുടിയേറുവാൻ മന്ത്രിസഭാ അംഗങ്ങൾ തന്നെ വഴികാട്ടിക്കൊടുക്കുകയും ചെയ്തു.

അധികാരക്കസേരയിലുറച്ചിരുന്നു കഴിഞ്ഞപ്പോൾ സ്റ്റാലിന്റെ സ്വാധീനം ജ്യോതി ബസുവിനെ മാറി ചിന്തിപ്പിച്ചതാകാം.  നൂറുശതമാനവും കൂടെയുണ്ടാകുമെന്നുറപ്പില്ലാത്തവരെ ഒഴിവാക്കുന്നതാണ് അധികാരം നിലനിർത്താൻ പ്രായോഗികമായി പ്രയോജനപ്പെടുന്നതെന്ന് കരുതിയതാകാം.  ബംഗ്ലാ ഭദ്രലോകിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്ന ജ്യോതിബസുവിന്റെ ഉള്ളിലെ ജാതിവിരോധമാകാം. മാരിചഝാപ്പിയിലേക്ക് കുടിയേറിയവരെ വേട്ടയാടുവാൻ കമ്യൂണിസ്റ്റു സർക്കാരിനെ ആയുധങ്ങളെടുപ്പിച്ചത്. പിന്നീടു നടന്നത് ഇനിയെങ്കിലും ഭാരതമറിയണം, ലോകമറിയണം.

(ലേഖകൻ ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ്.  ഫോൺ:  9497450866)

• പുസ്തകം

ഭസ്മതീര്‍ത്ഥം
എം. കെ മാധവ വാര്യര്‍

ഭാഷാപണ്ഡിതനും ആലപ്പുഴ സനാതന ധര്‍മ്മ കോളജ്, വിവിധ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനുമായിരുന്ന യശശ്ശരീരനായ എം. കെ മാധവവാര്യര്‍ എഴുതി 1973 ല്‍ പ്രസിദ്ധീകരിച്ച ശബരിമല ചരിത്രം. അന്ധവിശ്വാസങ്ങളെയും അത്ഭുതകഥകളെയും താലോലിക്കാതെതന്നെ, അയ്യപ്പനോടുളള ഒരു നല്ല ഭക്തന്‍റെ  ഭക്തിവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന കൃതി. ചരിത്രത്തിന്‍റെയും യുക്തിയുടെയും ഉരകല്ലില്‍ ഇന്നും മാറ്റുകുറയാത്ത പ്രസക്തമായ നിരീക്ഷണങ്ങള്‍ ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.      

എണ്‍പത്തെട്ടാം വയസ്സില്‍ (1989) ഇഹലോകം വെടിഞ്ഞ കെ. എം. മാധവവാര്യര്‍ ഭഗവദ്ഗീതക്ക് ഭാഷാന്തരവും മലയാള ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കായി വ്യാകരണ മഞ്ജരി എന്നൊരു കൃതിയും രചിച്ചതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചാര്യ നരേന്ദ്രഭൂഷണ്‍ജിയുടെ 'അയ്യപ്പ നിര്‍ണ്ണയം' എന്ന കൃതിയില്‍ ഈ പുസ്തകത്തെ ബഹുമാനത്തോടെ ഉദ്ധരിച്ചു കണ്ടതുമുതല്‍ ഞാന്‍ അന്വഷണത്തിലായിരുന്നു. ഇന്നലെയായിരുന്നു കൈവന്നത്.

പെരിയ സ്വാമിയായിരുന്നു അദ്ദേഹം. കാവാലം നാരായണപ്പണിക്കരും മറ്റും കെട്ടുമുറുക്കാന്‍ അദ്ദേഹത്തിന്‍റെ അരികിലെത്തിയിരുന്നു. പ്രായാധിക്യത്തില്‍ ചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ കഴിയാത്തപ്പോഴും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ പടുക്കയൊരുക്കുന്നതും കെട്ടു മുറുക്കുന്നതും നാട്ടുകാര്‍ അനുഗ്രഹമായി കണ്ടിരുന്നു. എന്നാല്‍, യാഥാസ്ഥിതിക വിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊളളാനാവാത്ത ചില നിരീക്ഷണങ്ങള്‍ പുസ്തകത്തെ സമകാലികമാക്കുന്നു.

• ഹരികുമാര്‍ ഇളയിടത്ത്

Friday, March 13, 2020

ദലിത്ബന്ധുവിന്‍റെ
ചരിത്ര വഞ്ചനകള്‍

| കുറിപ്പ്
• ഹരികുമാര്‍ ഇളയിടത്ത്

കാണാത്തത് കണ്ടതുപോലെ വിവരിക്കുകയും കണ്ടത് കാണാത്തതുപോലെ അഭിനയിക്കുകയും ചെയ്യുകയെന്നത് എഴുത്തിലെ നീതികേടായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചരിത്രമെഴുത്തില്‍, പ്രത്യേകിച്ചും, അതിനെ ക്രിമിനല്‍ കുറ്റമായും പരിഗണിക്കാം. അങ്ങനെയെങ്കില്‍ നമ്മുടെ ചരിത്രകരന്മാര്‍ ഒട്ടുമിക്കവരും ക്രിമിനല്‍ കൂടിയാതെന്നു വരും. അത്തരം എഴുത്തുകാരില്‍ എന്തുകൊണ്ടും മുമ്പനാണ് ദളിത്ബന്ധു എന്‍. കെ.ജോസ്.

അദ്ദേഹം ഒരത്ഭുതമാണ്. സ്വാമിത്തോപ്പു കാണാതെ സ്വാമിത്തോപ്പിനെക്കുറിച്ച് വര്‍ണ്ണിക്കും. 'Upper Garment' എന്നതിനെ 'മേല്‍മുണ്ട്' എന്നോ 'മേല്‍വസ്ത്രം' എന്നോ മൊഴിമാറ്റാതെ, 'മാറു മറക്കുക' എന്നാക്കും. ദളിതനല്ലാതെ ദളിത് ബന്ധുവായി നടിച്ച് ജനങ്ങളെ തമ്മിലകറ്റാന്‍ അക്ഷരത്തെ ദുര്‍വിനിയോഗം ചെയ്യുന്ന അതേ ചാരുതയോടെ, 'മുലക്കരം' എന്നതിനെ Breast Tax ആയി അവതരിപ്പികകും. അത് 'പെണ്‍ തൊഴിലാളിയുടെ മേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതി'യെന്ന് സത്യസന്ധതയോടെ വിവര്‍ത്തനം ചെയ്താല്‍, സവര്‍ണ്ണരെയും അവര്‍ണ്ണരെയും രണ്ടു കളങ്ങളിലാക്കി ഭിന്നിപ്പിന്‍റെ രാസത്വരകം വിറ്റഴിക്കാന്‍ കഴിയാതാകുമെന്നറിയുന്ന നല്ലൊരു കച്ചവടക്കാരന്‍ കൂടിയാണ് അദ്ദേഹം.         ചരിത്രത്തെ ഭാവനയാക്കുന്ന കാപട്യം പോലെതന്നെ പ്രധാനമാണ് ഭാവനയെ ചരിത്രമാക്കി പ്രചരിപ്പിക്കുന്നതും. രണ്ടും ദളിത്ബന്ധുവിന്‍റെ കൂടെപ്പിറപ്പാണ്. അദ്ദേഹത്തിന്‍റെ രചനകള്‍ പരിചമുളളവര്‍ക്ക് അത് തിരിച്ചറിയാന്‍ എളുപ്പമാണ്.

ആറാട്ടുപുഴയെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കും അറിയില്ലായിരുന്നു. 2000നു ശേഷമുളള നരേഷന്‍ വരുന്നതുവരെ. ന്യൂ മീഡിയ അദ്ദേഹത്തെ ഏറ്റെടുത്തശേഷം കേരളശബ്ദം, ഓറ തുടങ്ങിയവയിലെ ചെറു ലേഖനങ്ങളും മറ്റും നല്‍കിയ അറിവേ അദ്ദേഹത്തിന് ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് ഉണ്ടായിരുന്നുളളൂ. അതുപോലെ തന്നെയാണ് മുലച്ചിപ്പറമ്പിനെക്കുറിച്ചുമുളള അദ്ദേഹത്തിന്‍റെ അറിവും.

എന്നാല്‍, അവയെക്കുറിച്ചൊക്കെ തനിക്ക് മുമ്പേതന്നെ തികച്ചും ബോധ്യമുണ്ടായിരുന്നുവെന്ന മട്ടിലാണ് അദ്ദേഹം ആറാട്ടുപുഴയെക്കുറിച്ചും മുലച്ചിപ്പറമ്പിനെക്കുറിച്ചും എഴുതി മറിച്ചിരിക്കുന്നത്.

അവയെക്കുറിച്ചൊക്കെ
അറിയുമായിരുന്നെങ്കില്‍ ഏതാണ്ട് 200നടുത്ത് പുസ്തകം എഴുതിയ ആള്‍, കേവലം ഒരു വരിയോ വാക്കോ, അവരെക്കുറിച്ച് എന്തേ നേരത്തേ എഴുതാഞ്ഞൂ.? അല്ലെങ്കില്‍, നവോത്ഥാനത്തെക്കുറിച്ച് ഇതിനകം നിരവധി ഗ്രന്ഥങ്ങളെഴുതിയ അദ്ദേഹം എവിടെയെങ്കിലും അതേപ്പറ്റി പരാമര്‍ശിക്കുകയെങ്കിലും ചെയ്യാതെയിരുന്നു.?

ആറാട്ടുപുഴയെക്കുറിച്ചുളള തന്‍റെ പുസ്തകത്തിന്, ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കാര്‍ത്തികപ്പളളി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. എസ്സ്. സലികുമാര്‍ ആമുഖമെഴുതി പ്രസിദ്ധീകരിച്ച, കെ. ഇന്ദ്രന്‍ തയ്യാറാക്കിയ 'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' എന്ന ലഘുലേഖയോടുളള കടപ്പാടുപോലും രേഖപ്പെടുത്താന്‍ ദളിത്ബന്ധു വിസ്മരിച്ചു.

(തുടരും)