ഭാരതീയര്‍ പ്രകൃതിയെ ആരാധനാ ഭാവത്തില്‍ കണ്ട് സംരക്ഷിച്ചു: ആര്‍ സഞ്ജയന്‍
തിരുവനന്തപുരം• May 15 |Friday
പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
ആരോഗ്യഭാരതത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി, ഭവനങ്ങള്‍തോറും ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്‍റെ ഭാഗമായി സംസ്കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ ദോഹനം ചെയ്യുക എന്നതായിരുന്നു ഭാരതത്തിന്‍റെ കാഴ്ചപ്പാട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാതികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതിയും ഇതിലൂടെ ആദരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്‍റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്‍റെ ഉപഭോഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗളതലത്തില്‍ മനുഷ്യവംശത്തിന്‍റെയും നില പരുങ്ങലിലായി - അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍, ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിളള, സംസ്ഥാന സംഘടനാസെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.
ആരോഗ്യഭാരതത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി, ഭവനങ്ങള്‍തോറും ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്‍റെ ഭാഗമായി സംസ്കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ ദോഹനം ചെയ്യുക എന്നതായിരുന്നു ഭാരതത്തിന്‍റെ കാഴ്ചപ്പാട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാതികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതിയും ഇതിലൂടെ ആദരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്‍റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്‍റെ ഉപഭോഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗളതലത്തില്‍ മനുഷ്യവംശത്തിന്‍റെയും നില പരുങ്ങലിലായി - അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍, ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിളള, സംസ്ഥാന സംഘടനാസെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment